25/08/2026
പാലക്കാട് ഡിവിഷൻ വെട്ടി മുറിച്ച് റെയിൽവേ ബോർഡിന്റെ ഉത്തരവ് - 2026 ആഗസ്റ്റ് 21-ന് ഇറങ്ങിയത് ഇടി തീ പോലെയുള്ള പ്രതീതിയാണ് സൃഷ്ട്ടിച്ച ത്.
ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ
വന്ന ഈ കറുത്ത ഉത്തരവ് മലബാറിന് വലിയ തിരിച്ചടിയാണ് നൽകാൻ പോകുന്നത്.
*ബി.ജെ.പി. ഭരിക്കുന്ന കേന്ദ്രസർക്കാ ർ നടത്തിയ മലബാർ വിരുദ്ധ നടപടി ഇങ്ങിനെ👇*
ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള മേഖല - മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ, പനമ്പൂർ (New Mangalore Port) - ഇവയെ പാലക്കാട് ഡിവിഷനിൽ നിന്ന് എടുത്ത് ദക്ഷി ണ-പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുക.
*ഈ ക്രൂരമായ തീരുമാനം മലബാറി നെ എങ്ങനെ ബാധിക്കും?*
*1. വരുമാനം 60% പോകും*
മംഗലാപുരം മേഖലയിൽ നിന്നാണ് പാലക്കാട് ഡിവിഷന്റെ 60% വരുമാനം. പനമ്പൂർ തുറമുഖത്തെ ചരക്ക് വരുമാ നവും മംഗലാപുരം സ്റ്റേഷനുകളിലെ യാത്രാ വരുമാനവും നഷ്ടമാകും. കണക്ക് പ്രകാരം വർഷത്തിൽ 1100 കോടി വരെ നഷ്ടം.
പാലക്കാട് ഡിവിഷൻ 2026-27 ആദ്യ 4 മാസം 3 കോടി യാത്രക്കാരും 400കോടി വരുമാനവും ഉണ്ടാക്കിയ ഡിവിഷനാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ ഡിവിഷനായി മാറും.
*2. പുതിയ ട്രെയിനുകൾ കിട്ടില്ല*
റെയിൽവേയിൽ പുതിയ ട്രെയിൻ, പദ്ധതികൾ അനുവദിക്കുന്നത് വരുമാ നത്തിന്റെ അടിസ്ഥാനത്തിലാണ്. വരുമാനം കുറഞ്ഞാൽ "നഷ്ടത്തിൽ ഓടുന്ന ഡിവിഷൻ" എന്ന് പറഞ്ഞ് പുതിയ സർവീസുകൾ നിഷേധിക്ക പ്പെടും എന്ന് ജനകീയ ആശങ്ക.
*3. ട്രെയിൻ നീട്ടലിന് മൈസൂരുവിന്റെ അനുമതി വേണം - മൈസൂർ ഡിവിഷ നെ ആശ്രയിക്കേണ്ട ഗതികേട്.*
ഇപ്പോൾ കണ്ണൂരിൽ അവസാനിക്കുന്ന പല ട്രെയിനുകളും മംഗലാപുരത്തേക്ക് നീട്ടുന്നത് പാലക്കാട് ഡിവിഷൻ തീരുമാ നിച്ചാൽ മതി. ഇനി മുതൽ മംഗലാപുരം ത്തേക്ക് നീട്ടണമെങ്കിൽ മൈസൂരു ഡിവിഷന്റെ അനുമതി വേണം.
സമയക്രമം, പ്ലാറ്റ്ഫോം അലോട്ട്മെന്റ് എല്ലാം മൈസൂരുവിൽ നിന്ന് തീരുമാനി ക്കും.മൈസൂർ തരുന്നത് കൈയ്യും നീട്ടി വാങ്ങിക്കുവാൻ വിധിക്കപ്പെട്ടവർ നാം മലബാറുകാർ!!!
മലബാറിലേക്കുള്ള ട്രെയിനുകളുടെ സമയം മാറാനും സാധ്യത.
*4.മലബാറിനെ തകർക്കാനുള ഗുഡാ ലോചനയുടെ ചരിത്രം ആവർത്തിക്കു ന്നു*
2007-ൽ സേലം ഡിവിഷൻ ഉണ്ടാക്കിയ പ്പോൾ പാലക്കാടിന്റെ 75% പാത പോയി രുന്നു. അന്ന് ട്രാക്ക് 600 കി.മീറ്ററിൽ താഴെയായി. ഇപ്പോൾ വീണ്ടും മുറിക്കു ന്നത് പാലക്കാട് ഡിവിഷന്റെ നിലനിൽ പ്പിന് തന്നെ ഭീഷണിയാണ്.
അതുകൊണ്ടാണ് കേരളത്തിലെ എല്ലാ കേരള മുഖ്യമന്ത്രി വി.ഡി.സതീശനും,
മലബാർ ഡവലപ്പ്മെന്റ് ഫോറവും
റെയിൽവെ പാലക്കാട് ഡിവിഷൻ വെട്ടി
മുറിക്കുന്നതിനെതിരായി പ്രതികരിക്കു
ന്നത്.എം.ഡി.എഫ് ഇത് സംബന്ധിച്ച്
പ്രധാനമന്ത്രി -റെയിൽവെ മന്ത്രി എന്നി
വരുടെ ഓഫീസിൽ കത്ത് നൽകിയത്.
നിലവിൽ കേരളത്തിന് സ്വന്തമായി ഒരു റെയിൽവേ സോൺ വേണമെന്ന ആവ ശ്യം ശക്തമാകുമ്പോഴാണ് ഉള്ള ഡിവിഷ ൻ കൂടി നഷ്ടമാകുന്നത് എന്ന് വിമർശ നം ഉയരുന്നുണ്ട്.
കോടികൾ ചിലവഴിച്ചാണ് കോഴിക്കോ
ട് റെയിൽവേ സ്റ്റേഷൻ ലോക നിലവാ
രത്തിലേക്ക് നിർമ്മിച്ചു കൊണ്ടിരിക്കു
ന്നത്. ഈ അവസരത്തിൽ കേന്ദ്ര സർ
ക്കാരിന്റെ തീയുണ്ടയായിപ്പോയി നമു
ക്ക് കിട്ടിയ ഓണസമ്മാനം!!!
ഈ കറുത്ത തീരുമാനം കോഴിക്കോടി നെ നേരിട്ട് ബാധിക്കും, കാരണം കോഴി ക്കോട് പാലക്കാട് ഡിവിഷനിലാണ്.
*കോഴിക്കോട് സ്റ്റേഷനെ ബാധിക്കുന്ന ത് ഇങ്ങനെ:*
*1. കോഴിക്കോട് നിന്ന് മംഗലാപുരത്തേ ക്ക് ട്രെയിൻ നീട്ടൽ നിശ്ചലമാകും*
ഇപ്പോൾ കണ്ണൂരിലും കോഴിക്കോട്ടും അവസാനിക്കുന്ന പല ട്രെയിനുകളും മംഗലാപുരത്തേക്ക് നീട്ടി കൊടുത്തിരു ന്നത് പാലക്കാട് ഡിവിഷന്റെ മാത്രം തീരുമാനത്തിൽ ആയിരുന്നു.ഇപ്പോൾ
പാലക്കാടിന്റെ ശക്തി ക്ഷയിക്കുന്നു.
ഉദാ: പരശുറാം എക്സ്പ്രസ്, കോഴി ക്കോട് - മംഗലാപുരം പാസഞ്ചറുകൾ.
ഇനി മുതൽ കോഴിക്കോട് നിന്ന് മംഗലാ പുരത്തേക്ക് നീട്ടണമെങ്കിൽ *മൈസൂരു ഡിവിഷന്റെ അനുമതി വേണം*.
ഇന്റർചേഞ്ച് പോയിന്റ് പാലക്കാടിൽ നിന്ന് ഉള്ളാൾ ആക്കി മാറ്റിയതോടെ, ഷെഡ്യൂൾ തീരുമാനിക്കുന്നത് മൈസൂരു ആകും.
*2. പുതിയ ട്രെയിനുകൾ കോഴിക്കോ ടിന് കിട്ടാതാകും*
മംഗലാപുരം, പനമ്പൂർ തുറമുഖം - ഈ രണ്ടിടത്തുനിന്നാണ് പാലക്കാട് ഡിവിഷ ന്റെ പ്രധാന വരുമാനം. ആ വരുമാനം പോയാൽ പാലക്കാട് ഇന്ത്യയിലെ ഏറ്റ വും വരുമാനം കുറഞ്ഞ ഡിവിഷനാകും.
റെയിൽവേ പുതിയ ട്രെയിനും പദ്ധതി യും അനുവദിക്കുന്നത് വരുമാനം നോക്കിയാണ്. അപ്പോൾ കോഴിക്കോട് പോലെ തിരക്കുള്ള സ്റ്റേഷന് പോലും:
- പുതിയ MEMU/Express
- കോഴിക്കോട് പിറ്റ് ലൈൻ വികസനം, പ്ലാറ്റ്ഫോം കൂട്ടൽ
- മൂന്നാമത്തെ പ്ലാറ്റ്ഫോം/ഫുട്ഓവർ ബ്രിഡ്ജ് ഫണ്ട്
ഇതൊക്കെ വൈകും. "വരുമാനം കുറഞ്ഞ ഡിവിഷന്റെ വികസനം വെട്ടിക്കുറയ്ക്കും. കോഴിക്കോടി
ന്റെ റെയിൽവെ പ്രസക്തി കുറയും.
*3. ടിക്കറ്റ് നിരക്ക്, ചരക്ക് ബുദ്ധിമുട്ട്*
കോഴിക്കോട് നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ചരക്കുകൾക്കും യാത്രക്കാർക്കും ഇനി രണ്ട് ഡിവിഷൻ മാറി കയറേണ്ടി വരും. കർണാടക ഭാഗം സ്വാഗതം ചെയ്യുമ്പോൾ, കേരളത്തിന്
മൊത്തത്തിൽ വൻ തിരിച്ചടിയാവുമെ
ന്നുറപ്പാണ്.
*4. പാലക്കാട് ഡിവിഷൻ ഇല്ലാതായാ ൽ കോഴിക്കോട് അനാഥമാകും*
2007-ൽ സേലം ഡിവിഷൻ വന്നപ്പോൾ തന്നെ പാലക്കാടിന്റെ 75% ട്രാക്ക് പോയി. ഇപ്പോൾ വീണ്ടും മുറിച്ചാൽ പാലക്കാട് ഡിവിഷന്റെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാകും. അങ്ങനെ വന്നാൽ കോഴിക്കോട് ഏത് ഡിവിഷനി ൽ പോകും? തിരുവനന്തപുരത്തേക്കോ സേലത്തേക്കോ? അതും വലിയ ആശ യക്കുഴപ്പം ഉണ്ടാക്കുന്നു.
ചുരുക്കത്തിൽ - കോഴിക്കോട് സ്റ്റേഷൻ പാലക്കാട് ഡിവിഷനിൽ തുടരും, പക്ഷെ ഡിവിഷൻ പണമില്ലാത്ത ഡിവിഷൻ ആകുന്നതോടെ കോഴിക്കോടിന്റെ വിക സനം, പുതിയ ട്രെയിൻ ആവശ്യങ്ങൾ, മംഗലാപുരത്തേക്കുള്ള കണക്ടിവിറ്റി എല്ലാം പ്രതിസന്ധിയിലാകും.
കോഴിക്കോട് - മംഗലാപുരം റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരെ ഗുരുതരമായി ബാധിക്കും.
കേരളത്തിന്റെ ഒരു എം.പി മാരുടെയും അഭിപ്രായം ആരായാതെ നടത്തിയ
ഈ ഭരണകൂട വിവേചനത്തിനെതിരെ
യുള്ള പോരാട്ടങ്ങൾക്ക് ഞങ്ങൾ മലബാർ ഡവലപ്പ്മെന്റ് ഫോറം (എം. ഡി.എഫ്)പൂർണ്ണ പിന്തുണ നൽകുന്നു.(കെ.എം.ബഷീർ പ്രസിഡണ്ട്, മലബാർ ഡവലപ്പ്മെന്റ് ഫോറം-എം.ഡി.എഫ്).